Wednesday, August 18, 2010

മന്ത്രിക്ക് 25 കോടി, പാര്‍ട്ടിക്ക് 100 കോടി

ദീപിക

പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: അനധികൃത ലോട്ടറികള്‍ക്ക് അനുമതി നല്‍കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് 25 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിലൂടെ സിപിഎമ്മിനും കൈരളി ചാന ലിനും നൂറുകോടിക്കും നൂറ്റമ്പതു കോടിക്കും ഇടയില്‍ അനധികൃത വരുമാനമുണ്ടായെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതിക്കൊടുത്തശേഷമാണ് അഴിമതി ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സതീശന്റെ ആരോപണങ്ങള്‍ക്കു തൃപ്തികരമായ മറുപടിന ല്‍കാന്‍ ധനമന്ത്രി തയാറായില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോട്ടറിമാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനുമതി നല്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണ് ലോട്ടറിക്ക് അനുമതി നല്‍കിയതെന്നു വാദിച്ച മന്ത്രി ഐസക്ക് ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞു.

ലോട്ടറി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി യും ആവശ്യപ്പെട്ടു. കേരളത്തില്‍ അബ്കാരി മാഫിയയെക്കാള്‍ ശക്തമാണ് ലോട്ടറി മാഫിയയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദിവസം 40 കോടി രൂപയുടെ വ്യാജലോട്ടറികളാണ് കേരളത്തില്‍ വില്‍ക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ കബളിപ്പിക്കപ്പെടുന്നു. ഒരു വര്‍ഷം 14,600 കോടി രൂപയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. സിക്കിമിന്റെയും ഭൂട്ടാന്റെ യും പേരിലൊക്കെ കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വ്യാജ ലോട്ടറികളാണ്.

വ്യാജ ലോട്ടറികള്‍ക്കെതിരേ നടപടി എടുക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അവരു ടെ സഹായികളായിരിക്കുകയാണ്. സതീശന്‍ ആരോപിച്ചു. വ്യാജ ലോട്ടറിയെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തെ ത്തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവ നിരോധിക്കണമെന്നും ഇവരോട് മുന്‍കൂറായി നികുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിരു ന്നു. ഒരു ദിവസം 22.5 കോടി രൂപ ഇവര്‍ കേരളത്തില്‍നിന്നു ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഇതനുസരിച്ചു നടപടി എടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗം ധനമന്ത്രി പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചു മാറ്റി. ഇവര്‍ക്കെതിരായ കേസ് വാദിക്കാന്‍ നേരത്തെ ഇവരുടെ അഭിഭാഷകനായിരുന്ന അശോകനെത്തന്നെ നിയമിച്ചു. സിബി മാത്യൂസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. കോടതിയില്‍ കേസ് തോറ്റു. ഈ മാസം മൂന്നിന് രണ്ടു ലോട്ടറികള്‍ക്കുകൂടി അനുമതിയും നല്കി. 26 നറുക്കെടുപ്പുകള്‍ക്കാണ് അനുമതി. മൂന്നിന് അനുമതി കൊടുത്ത ലോട്ടറിക്കുള്ള നികുതി ഒന്നിനു തന്നെ മുന്‍കൂറായി വാങ്ങി.

ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ലൈവായി ടെലികാസ്റ് ചെയ്യുന്ന മൂന്നു ചാനലുകളില്‍ ഒന്നു കൈരളിയാണെന്ന് സതീശന്‍ പറഞ്ഞു. ലോട്ടറിമാഫിയയ്ക്കു വേ ണ്ട ഒത്താശ ചെയ്തു കൊടുത്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന്‍ ജോണ്‍ എഫ്. കെന്നഡിയുമായി ബന്ധമുള്ളതാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇത്രയധികം ആനുകൂല്യ ങ്ങള്‍ ചെയ്തു കൊടുത്തത് എന്തിനാണെന്ന സംശയം ദുരീകരിക്കാന്‍ പോലും ധനമന്ത്രി തയാറല്ല.

വ്യക്തമായ അഴിമതി ആരോപണം എഴുതിക്കൊടുത്തിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഒരു വര്‍ഷം 14,000 കോടി രൂപയുടെ കവര്‍ച്ചയാണ് ലോട്ടറിമാഫിയ സംസ്ഥാനത്തു നടത്തുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതേക്കുറിച്ച് നിയമസഭാ സമതി യോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

No comments:

Post a Comment

 

blogger templates | Make Money Online